Sunday, June 7, 2009

കല്യാണതണ്ട്



“ഇടുക്കിയിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണ് മഷേ?“
പതിവു ചോദ്യം ഇടുക്കി കണാന്‍ എത്തുന്ന സഞ്ചരികളുടെതാണ്.
പെട്ടന്ന് ഒരുത്തരം പറയാന്‍ പറ്റാത്ത ചോദ്യമണ്.ഇടുക്കിയിലെ എല്ലാസ്ഥലങ്ങലും മനോഹരങ്ങലാണ്,ഒരൊ സ്ഥലതിനും അതിന്റെതായ പ്രത്യേകതകള്‍ ധാരാളമാണ്..എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയെണ്ടി വന്നപ്പൊളൊക്കെ “കല്യാണതണ്ട്“ എന്നാകും പറഞ്ഞിട്ടുന്ണ്ടകുക.
സഞ്ചാരികളില്‍നിന്നകന്നു ഇടുക്കി ജലാശയതിന്റെയും കാനനഭംഗിയുടെയും വശ്യത ഒളിപ്പിച്ച്ച് കല്യാണതണ്ടു മലനിരകള്‍ മയങ്ങുന്നതിവിടെയണു.360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങത്ത മനോഹരദര്‍ശനം ഒറ്റയ്ക്കു നുകരാം എന്നതാണു
ഇവിടുത്തെ പ്രത്യേകത.


തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവെയില്‍ പൈനവില്‍ നിന്നും 17 കിലൊമീറ്റര്‍ അകലെ കാ‍ല്‍വരിമൌന്റ് അഥവാ പത്താംമൈല്‍
എനസ്ഥലത്തു നിന്നുമാണ് ഇവിടേക്കു തിരിഞ്ഞു പൊകേണ്ടതു.ഒന്നു രണ്ടു ചായ കടകളും മറ്റു ചെറിയ കടകളും മാത്രമുള്ള ഇവിടടുത്തു ഒരു തേയില ഫാക്ടറിയും ഉണ്ടു.ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്ത് കടുത്ത വേനലില്‍ ഒഴിച്ചു തണുപ്പും മഞ്ഞും
സാധാരണമാണ്.കൊച്ചിടുക്കി കാനനഭംങ്ങിയും കല്യാണതണ്ട് മലനിരകളും കാല്‍വരി മൌന്റ് മല സഞ്ചാരികളില്‍ നിന്നും
മരച്ചുപിടിക്കുന്നതിനാല്‍ റൊഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മറുപുറത്തെ വിസ്മയകാഴ്ചകളെ പറ്റി യതൊരു ഊഹവും
കിട്ടില്ല.പത്താംമൈലില്‍ നിന്നും ഇവിടേക്കുള്ള വഴിയില്‍ വനസംരക്ഷണ സമിതി വക നിറം മങ്ങി പടം കണാന്‍ കഴിയാത്ത ഒരു ബോര്‍ഡു കണ്ണില്‍ പെടുന്നവര്‍പോലും മുകലിലേക്കു നൊക്കുമ്പൊള്‍ അവിടെ കാര്യമായി ഒന്നും ഉണ്ടാവില്ല എന്നേ ചിന്തിക്കൂ.ഇവിടുത്തെ പ്രശാന്തതയ്ക്കും പവിത്രതക്കും ഇതുതന്നെയണു പ്രധാന കാരണം.


പത്താം മൈലില്‍ നിന്നും മുകലിളിലേക്കു കുത്തുകയറ്റമാണു.കൊണ്‍ക്രീറ്റ് പാത വളരെ പെട്ടന്നു അവസനിക്കും ശേഷം കുത്തു കയറ്റങ്ങളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയണ്.കാറുകളുടെ അടി ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെ സ്നേഹിക്കുന്നര്‍ പത്താം മൈലില്‍ നിന്നും ജീപ്പു വിളിച്ചു പൊകുന്നതാണു ഉത്തമം.അല്ലെങ്കില്‍ നിങ്ങളുടെ എസ്.യു.വി ഒന്നു ശരിക്കു ആസ്വദിക്കുകയുമാകാം.മുകളില്‍ ചെല്ലുമ്പൊള്‍ അവിടെ “ആപെ” ഒട്ടൊ കണ്ടാല്‍ ഞെട്ടണ്ട.ഇവിടുത്തെ ഒട്ടൊക്കാര്‍ സാഹസികരാണ്.

ഒരു കിലൊമീറ്റെര്‍ കയറി മുകളില്‍ എത്തുംവരെ ആര്‍ക്കും മടുപ്പുതൊന്നും.“ഇയാളിതെങ്ങൊട്ടാ കൊണ്ടുപൊകുന്നതു” എന്ന മട്ടിലണ് എന്റെ കൂടെ വന്ന പലരും നൊക്കിയിട്ടുല്ലതെങ്കിലും മലയുടെ മുകളിലെത്തി മറുവശം കാണുമ്പൊള്‍ അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ സംത്രുപ്തമാകും.ഇടുക്കി ജലാശയം മലകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന കാഴ്ച്ച.മുന്നില്‍ കൊടും വനങ്ങളും ദ്വീപുകളും അവക്കുമുകളിലായി മലകലുടെ നീണ്ട നിരകളും..പിന്നില്‍ ആനമുടി ഉള്‍പ്പെടെ ഉള്ള മലകളുടെ വിദൂരകാഴ്ച്ചകള്‍..പക്ഷെ ചിലസമയങ്ങളില്‍ വരുന്ന മൂടല്‍മഞ്ഞു അല്പസമയം ദൂരകാഴ്ചകളെ മറച്ചെങ്കില്‍ വിഷമിക്കേണ്ട,ജലായത്തില്‍ നിന്നും മുകളിലേക്കു വരുന്ന കാറ്റ് കാഴ്ചകളുടെ കാന്‍വാസ് തുടയ്ക്കുന്ന സുന്ദരദര്‍ശനം കാണാന്‍ ഭാഗ്യം ലഭിക്കും.


പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കും മുന്‍പു (ക്രുത്യം പറഞ്ഞാല്‍ 1973 നു മുന്‍പ്) ഇടുക്കി അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും മുന്‍പു ഇടുക്കി റിസെര്‍വ് വനത്തിന്റ്റെ ഭാഗമായി കിടന്നിരുന്ന മലകളും വനങ്ങലും അണക്കെട്ടിവെള്ളം നിറഞ്ഞതൊടെ വെള്ളത്തിനടിയിലായ്.ചില മലകള്‍ ദ്വീപുകളായ്.ഇത്തരം വലുതും ചെറുതുമായ അനവധി ദ്വീപുകള്‍ ഇവിടെ നിന്നാല്‍ കണാ‍ന്‍ കഴിയും.കാലവര്‍ഷത്തിനും വേനലിനുമിടയില്‍ ജലനിരപ്പില്‍ നൂറിലധികം അടിയുടെ വത്യാസം ഉണ്ടാകുന്നതിനാല്‍ വേനല്‍ തുടങ്ങിയാല്‍ പല ദ്വീപുകളും ദ്വീപല്ലാതാകുകയും പുതിയ ദ്വീപുകള്‍ ഉയര്‍ന്നു വരുന്നതും സാധാരണ കാഴ്ചയാണ്.മഴതുടങ്ങിയാല്‍ മുന്‍പു കണ്ടിട്ടുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും

ജലായത്തിനു പലയിടങ്ങളില്‍ പല നിറങ്ങളാണ്.സൂര്യ പ്രകാശവും ആഴവും മുങ്ങികിടക്കുന്ന കുന്നുകളുടെ മണ്ണിന്റെ
ഘടനയുമനുസരിച്ചു പച്ച,നീല,ഇളം നിറങ്ങള്‍ തുടങ്ങി തടകത്തിന്റെ ഭഗങ്ങല്‍ പല നിറങ്ങളിലാണ് കാണപ്പെടുക.ഭാഗ്യശലികള്‍ക്കു ആനക്കൂട്ടം ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കു നീന്തുന്നതു കാണാനാകും.അനുഭവം വെച്ചുനൊക്കിയാല്‍ ഈ ഭാഗ്യം ലഭിക്കാന്‍ ക്യമറ ഇല്ലാതെ പോകണം.

മുന്‍പു ഇവിടെ ടൂറിസം വക ടിക്കെറ്റ് കൌന്ണ്ടറും ഒരു വാച്ചറും ഉണ്ടായിരുന്നതു ഇപ്പൊള്‍ പൊളിച്ചു
മറ്റിയിരിക്കുന്നു.വിനോദസഞ്ചരികള്‍ക്കായി തീര്‍ത്ത കുടിലുകളില്‍ തണുത്ത കാറ്റെറ്റ് അരുടെയും ശല്യമില്ലാതെ കാഴ്ച കണ്ടിരിക്കുന്നതിന്റെ സുഖം ഒന്നു വേറെയണ്.ഇവിടെ എത്തുന്നവര്‍ പലര്‍ക്കും മലയിറങ്ങി ജലാശയതിന്റെ അടുത്തു പൊകാന്‍ തോന്നുന്നതു സ്വഭാവികം.മുകളില്‍ നിന്നു തഴെക്കുനൊക്കുമ്പൊള്‍ ദൂരം ശരിയായി മനസിലാക്കാന്‍ പറ്റാത്തതാണ് കാരണം.അങ്ങനെയുള്ളവര്‍ക്കു ദൂരത്തെ കുറിച്ചു ധാരണ കിട്ടാന്‍ അവിടെ നിന്നും തഴെക്കു ഒരു കല്ലെറിഞ്ഞു നൊക്കുന്നതു നന്നായിരിക്കും എന്നു അനുഭവം സാക്ഷി.ജലാശയതിന്റെ അടുത്തുള്ള പക്ഷിമൂക്കന്‍ പാറയും ഹട്ടും ഒക്കെ വളരെ മനോഹരമാണെങ്കിലും കൊടുംവനത്തിലൂടെ അവിടെ പോയിവരാ‍ന്‍ കുറഞ്ഞതു 4 മണിക്കൂര്‍ എങ്കിലും വേണം.


അല്പം സാഹസികത താല്പര്യമുള്ളവര്‍ക്ക് നാരകക്കാനം ടണല്‍ യാത്ര പരീക്ഷിക്കാവുന്നതണ്.കാല്‍വരി മൌന്റില്‍ നിന്നും ഇടുക്കി വഴിക്കു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.വഴിയില്‍ പ്രത്യേകിച്ചു ബോര്‍ഡുകല്‍ ഒന്നും തന്നെയില്ല.നാ‍രകകാനത്തെ തടയണയില്‍ നിന്നും ഇടുക്കി പദ്ധതിയിലേക്കു വെള്ളം എത്തിക്കന്‍ നിര്‍മിച്ചതണ് 1 കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം.കുറത്തിമലയുടെ ഉദരത്തിലൂടെ ഉള്ള ഈ ഗുഹ വളവുകളില്ലാത്തതാണ്.10 അടിയിലധികം വാവട്ടമുള്ള ഗുഹയുടെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ ഒരു രൂപ നാ‍ണയതിന്റെ വലിപ്പത്തില്‍ 1 കിലോമീറ്റര്‍ അകലെ മറ്റെ അറ്റം കണാന്‍ കഴിയും.ഇടുക്കി അണക്കെട്ടിനു സമീപം വനതിനുള്ളിലെ പാറകെട്ടിലാണ് അവസാനിക്കുന്നതു.ഇതു കടന്നു വന്നാല് ജലാശയതിന്റെ കരയില്‍ എത്താന്‍ ഇത്തവണ കൂട്ടിനു രംഗന്‍ ആയിരുന്നു.

മഴ ശക്തമാകതതിനാല്‍ ടണലില്‍ വെള്ളം നന്നെ കുറവയിരുന്നു.ഉള്ളിലെ വായു സഞ്ചാരത്തെ പറ്റി അദ്യം പോകുന്നവര്‍ക്കു പേടി തോന്നും.ശക്തിയുള്ള രണ്ടു ടോര്‍ച്ച് കയ്യില്‍ കരുതിയിരുന്നു. ഗുഹയുടെ തുടക്കതില്‍ തടികളും മറ്റും ഒഴുകി തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കന്‍ നിര്‍മ്മിചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ നൂണു ഉള്ളില്‍ കടന്നാല്‍ പിന്നെ കാണാന്‍ തുരങ്കതിന്റെ രണ്ടു
വശങ്ങല്‍മാത്രം.മുഴക്കവും,ഇരുട്ടും,തണുപ്പും,രണ്ടറ്റത്തേക്കുമുള്ള ദൂരവും നടുവിലെത്തുമ്പൊള്‍ ശരിക്കും ഭയം ജനിപ്പിക്കും.

ഗുഹയുടെ ഉള്ളില്‍ കരിങ്കല്ലുകളില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.തുരങ്കതിന്റെ അവസാനമെത്തുമ്പൊള്‍ കാണുന്ന വനഭംഗി ഒന്നു വേറെ തന്നെയണ്.കാല്‍വരിമൌന്റില്‍ നിന്നു കണ്ട കാഴ്ചകള്‍ ഇവിടെ തൊട്ടടുത്തുകാണാം.




(ശ്രദ്ധിക്കുക ഇത്തരം തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ അപകടം പിടിചതും മുന്നറിയിപ്പു ബോര്‍ടുകളില്ലെങ്കിലും നിരോധിച്ചിട്ടുള്ളതുമാണു.ഇടുക്കിയില്‍ ഇത്തരം മറ്റു ഗുഹകള്‍ ഉള്ളതു കട്ടപ്പനയ്ക്കടുത്തു അഞ്ചുരുളിയിലും വാഗമണ്ണിലുമാണു.3 കിലൊമീറ്ററിലധികം നീളമുള്ള അഞ്ചുരുളി തുരങ്കവും വളവുകളില്ലാത്തതണ്.ഇരട്ടയാര്‍ അണക്കെട്ടും ഇടുക്കിയും ബന്ദിപ്പിക്കുന്ന ഈ തുരങ്കതിലൂടെ നിര്‍മാണ ശേഷം ആരും പൊയ്ട്ടില്ലത്രെ.വിഷവാതകങ്ങളും ഒക്സിജന്റെ കുറവും മരണം വിളിച്ചു വരുത്തും.നിര്‍മാണതിലെ അപാകത മൂലം വളഞ്ഞു പോകുകയും തന്മൂലം തീരെ വെളിച്ചമില്ലത്സ്തതുമായ വഗമണ്ണില തുരങ്കം ഏറെ ഭീകരമാണ്)

ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2700 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം
അനുയോജ്യ സമയങ്ങള്‍ : 11.00am -2.00pm അനുയോജ്യം
കാഴ്ച : കല്യാണതണ്ട് മലകള്‍ ,ഇടുക്കി ജലാശയം
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
സഹായത്തിനു :9447522368,9447522056 (Strangers painavu)

18 comments:

  1. നന്ദി സോജന്‍ ഈ പരിചയപ്പെടുത്തലുകള്‍ക്ക്... ഞാനും ആഗ്രഹിച്ചുപോകുന്നു ഇങ്ങനെ ഒരു യാത്ര...

    ReplyDelete
  2. ..ഉപകാരപ്രദമായ പോസ്റ്റ്‌...
    വളരെ നന്നായിട്ടുണ്ട് ..നന്ദി

    ReplyDelete
  3. അവസാനം പേടി തോന്നിയ വിവരണം.. എന്നാലും സാഹസിക യാത്രകള്‍ ഒരു രസം തന്നയാ അല്ലെ.. എപോഴത്തെയും പോലെ മികച്ച പോസ്റ്റ്‌ പിന്നെ ഇത്തവണ ചിത്രങ്ങള്‍ വളരെ വളരെ നന്നായി...

    ReplyDelete
  4. സോജന്‍ ആ ടണല്‍ ആണോ ഇന്ന് പത്രത്തില്‍ വായിച്ചതു ,അണക്കെട്ടിലെ വെള്ളം അതിലൂടെ വരുമോ .,ശുദ്ധവായു ,വിഷവാതകങ്ങള്‍ എല്ലാം എങ്ങനെ ആണ് ഉറപ്പു വരുത്തുന്നത് ,ചുമ്മാ ഒരു ചാന്‍സ് കിട്ടിയാല്‍ ഒന്ന് പോയി നോക്കാനാ .കല്യാണം കഴിഞ്ഞതോണ്ട് റിസ്ക്‌ എടുക്കാന്‍ ഒരു മടി :-)

    ReplyDelete
  5. ഇടുക്കി ഓര്‍മ വരുന്നു സോജാ.. വീണ്ടും..ഈ ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍.... ഇനിയും എപോഴെന്കിലും പോണം.. പൈനാവിലും . കാല്വരിയിലും ഒക്കെ

    ReplyDelete
  6. അതിമനോഹരമായ സ്ഥലം.. പരിചയപ്പെടുത്തിയതിന് നന്ദി..

    ReplyDelete
  7. സോജാ ഒന്നു കൂടി പോകണം അവിടൊക്കെ, വേനലാവട്ടെ..

    നമ്മുടെ ഇടുക്കിയില്‍ ഇനിയും കാണാന്‍ എത്രയധികം കാഴ്ചകള്‍ അല്ലേ!!!

    ReplyDelete
  8. ഇടുക്കിയില്‍ പോയിട്ടുണ്ട്, കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌. പക്ഷേ ഇതൊന്നും കണ്ടിട്ടില്ല. തുരങ്കം കാണുമ്പോല്‍ തന്നെ പേടിയാവുന്നു. പിന്നെയല്ലേ അതിലേ പോവുന്നതു്!

    ReplyDelete
  9. very very thankfull for your information.

    ReplyDelete
  10. സോജാ..
    നന്നാവുന്നുണ്ട്.

    ഓരോ യാത്രകളും അടുത്ത യാത്രകള്‍ക്കുള്ള തയ്യാറെടുപ്പാണ്. പുതിയ സ്ഥലങ്ങള്‍ കാണാനും, പടം പിടിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

    ഈ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി. പുതിയ പുതിയ സ്ഥലങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  11. കിടിലം..

    ഇടുക്കിയില്‍ ഇത്രയും മനോഹരമായ സ്ഥലം ഉണ്ടന്നു അറിയില്ലായിരുന്നു.

    അതി മനോഹരം... ചിത്രങ്ങളും, വിവരണവും നന്നായിട്ടുണ്ട്...

    ReplyDelete
  12. സജി
    പത്രത്തില്‍ വാര്‍ത്ത വരുന്ന തുരങ്കം ഇതല്ല .അത് കുളമാവ് മുതല്‍ മൂലമറ്റം വരെയുള്ള തുരങ്കമാണ്.അത് കാണാന്‍ കഴിയില്ല.ഈ തുരങ്കത്തില്‍ ഇത് വരെ അപകടം ഒന്നും നടന്നിട്ടില്ല.എങ്കിലും അപകട സാധ്യത ഉണ്ട്.പിന്നെ ഈ തുരങ്കം കടന്നു ചെല്ലുനത് വലിയ വനതിലീക്കാന്.ആന ശല്യം പ്രതീക്ഷിക്കാം.ചെങ്കുത്തായ പാറ കേട്ടുകളിലൂടെ ജലാശയത്തില്‍ ഇറങ്ങുന്നത് അപകടമാണ് ..ജാഗ്രത

    ശിവ
    hAnLLaLaTh
    വിജിത
    കണ്ണനുണ്ണി
    മി
    എഴുത്തുകാരി ചേച്ചി
    ഹരീഷ് ചേട്ടാ
    കുട്ടു
    പണിക്കരെ
    നന്ദി ..കമെന്റുകള്‍ക്കും സന്ദര്‍ശനത്തിനും

    ReplyDelete
  13. സാഹസികൻ..പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.യാത്ര തുടരട്ടെ....

    ReplyDelete
  14. തുരങ്കങ്ങളിലൂടെ പോവാമെന്ന് കരുതി വന്നപ്പഴല്ലേ വാണിങ്ങ്. ഞാന്‍ വെറുതെ ഒന്ന് എത്തിനോക്കിയിട്ട് പോന്നു. :-)

    ReplyDelete
  15. മനോഹരമാണ് ഈ സ്ഥലങ്ങള്,നല്ല വിവരണം‍.ഫോട്ടോസും വളരെ നന്നായിട്ടുണ്ട്.ആ തുരങ്കം കണ്ടിട്ട് ചുമ്മാ ഒന്നു കയറാന്‍ തോന്നുന്നു.

    ReplyDelete
  16. സോജന്റെ യാത്രകൾ എല്ലാം സാഹസീകമാണല്ലൊ. പൈനാവ് വരെ പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങൾ ഒന്നും അറിയില്ല. ചെറുതോണിയിൽ നിന്നും നിർമ്മല സിറ്റി വരെ ഒരിക്കൽ പോയിട്ടുണ്ട്.
    നല്ല ചിത്രങ്ങൾക്കും പുതിയ പരിചയപ്പെടുത്തലുകൾക്ക് നന്ദി.

    ReplyDelete
  17. wow amazing place ! a must vist place.
    Thanks buddy for the info.

    ReplyDelete
  18. സോജന്‍...
    എനിക്കീ പോസ്റ്റ് എങ്ങനെ മിസ്സായെന്നറിയില്ല. ശരിക്കും ഒരു നഷ്ടമാകുമായിരുന്നു ഇപ്പോഴെങ്കിലും ഇത് കണ്ടില്ലെങ്കില്‍ .

    ആ തുരങ്കത്തില്‍ക്കൂടെയുള്ള ഒരു യാത്ര എന്റെയൊരു സ്വപ്നമാണ് ഇന്നുമുതല്‍ . വിഷവാതകങ്ങള്‍ കുറേ ലിക്കാകുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഒരുത്തനായതിന്റെ അഹങ്കാരം ഇത്തിരി ഉണ്ടെന്ന് വെച്ചോളൂ.... :)

    സോജന്റെ വിവരണം വളരെ മനോഹരമാണ്. എന്റേത് വെറും ഡയറിക്കുറിപ്പ് മാത്രമാണ്. ഇങ്ങനെയൊന്നും എഴുതാന്‍ എനിക്കാവില്ല :(

    ReplyDelete